വിലാതപുരം


























.



 വിലാതപുരം .ബോംബ്‌ സ്ഫോടനം ,ദുരൂഹത നീങ്ങുന്നില്ല
                                       ചൊവ്വാഴ്ച രാത്രി വിലാതപുരത്തെ ഞെട്ടിച്ച ഉഗ്ര സ്ഫോടനത്തിന് പിന്നിലെ ദുരൂഹത നീങ്ങുന്നില്ല .രാത്രി  സ്ഫോടനം  നടന്ന ഉടനെ നൂറുകണക്കിന് സി പി എം കാര്‍ അവിടെയെത്തിയത് കൂടുതല്‍ ദുരൂഹത ഉളവാക്കുന്നു .നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍   സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു .സ്ഫോടന  ശബ്ദം കേട്ടു അവിടെയെത്തിയ വരെ സി പി എമ്മുകാര്‍ മര്ധിക്കുകയും അവരുടെ മേല്‍ സ്പോടനതിന്റെ ഉത്തരവാദിത്വം കെട്ടിവെക്കാനും ശ്രമം നടന്നിരുന്നു .സമീപത്തെ ലീഗ് പ്രവര്‍ത്തകന്‍ ശമീരിന്റെ വീട്ടിലെ വാട്ടര്‍ ടാങ്കും മറ്റു  ഒരു വീട്ടിലെ സാധനങ്ങളെല്ലാം നശിപ്പിക്കുകയും ചെയ്തു .വിലാതപുരത്ത് വീണ്ടും സംഘര്‍ഷം ഉണ്ടാക്കാനുള്ള സി പി എമ്മിന്റെ കരുതിക്കൂട്ടിയുള്ള ശ്രമമാണ് ഇതോടെ പുറത്തു വന്നത് .ഒരാഴ്ച മുമ്പും ഇത് പോലെയുള്ള സ്ഫോടന  ശബ്ദം കേട്ടതായി പരിസര വാസികള്‍ പറയുന്നു .ഏതാനും വര്ഷം മുമ്പ് സി പി എം പ്രവര്‍ത്തകന്‍ ബോംബു നിര്‍മാണത്തിനിടെ കൊല്ലപ്പെട്ട പ്രദേശം കൂടിയാണിത് .ഇന്നലത്തെ സ്ഫോടനത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റതായും സൂചന യുണ്ട് .അവരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. പ്രതികള്‍ സി പി എം പ്രവര്‍ത്തകരാണെന്ന് പകല്‍ പോലെ വ്യക്തമായിട്ടും പ്രതികളെ പിടികൂടാന്‍ ആവാതെ  പോലിസ് ഇരുട്ടില്‍ തപ്പുകയാണ്‌ .




അശാന്തി വിതക്കുന്നത് എന്തിന്?




                              നാദാപുരം മേഖലയിലെ പ്രശ്നങ്ങള്‍ വിലാതപുരത്തും വ്യാപിപ്പിക്കാന്‍ വേണ്ടി ചില ദുഷ്ട ശക്തികള്‍ കരു നീക്കുന്നതിന്റെ ലക്ഷണം ആയിരുന്നു പോയ വാരം നാം കണ്ടത് . .ഇടക്കിടക്ക് സംഘര്‍ഷങ്ങള്‍ ഉണ്ടാവുമായിരുന്ന വിലാതപുരത് സംഘര്‍ഷത്തിന്റെ ഇരകള്‍ നിരവധിയാണ് .സി പി എം -ലീഗ് സംഘട്ടനങ്ങള്‍ വര്‍ഗീയമായാണ് അവസാനിക്കാറ്.ചിറയില്‍ ജുമാ മസ്ജിദിനു നേരെ നടന്ന അക്രമം വര്‍ഗീയത യുടെ മറക്കാനാവാത്ത ഓര്‍മ്മയാണ് .സി പി എമിന്റെ സ്തൂപത്തില്‍ മറ്റു പാര്‍ടിയുടെ പേര് എഴുതി  വെച്ച കലാപതിന്നു സി പി എം ശ്രമിച്ചിരുന്നു .പിന്നീട് ഇത് എഴുതിയത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണെന്ന് വ്യക്തമാകുകയായിരുന്നു .സി പി എമി ന്റെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്ന പവിത്രന്‍ നിര്‍മാണത്തിനിടെ ബോംബു പൊട്ടി മരിക്കുകയുണ്ടായി .ഇത് കൊലപാതകമെന്ന് പറഞ്ഞു എതിര്‍ പാര്ട്ടികാരുടെ തലയില്‍ കെട്ടി വെച്ച് കലാപതിനാണ് സി പി എം ശ്രമിച്ചത് .പിന്നീട് പോസ്ടുമോര്ട്ടം റിപ്പോര്‍ട്ട്‌ സ്റ്റീല്‍ ബോംബ്‌ ചീള്‍ ഉള്ളില്‍ തരച്ചാനെന്നു വ്യക്തമാവുകയായിരുന്നു .ഇതിന്റെ കൂട്ട് പ്രതികള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടുമില്ല .ഒരു വര്ഷം മുമ്പ് ഒരു കാരണവുമില്ലാതെ ആണ് ചിറയില്‍ മുക്കില്‍ വെച്ച് സി പി എം പ്രവര്‍ത്തകര്‍ ലീഗുകാരെ മര്‍ദിച്ചു കൊണ്ട് സംഘര്‍ഷം ഉണ്ടാക്കി അത് പിന്നീട് മുസ്ലിം കളെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്ന അവസ്ഥയിലേക്ക് മാറിയതും .മുഴുവന്‍ പ്രശ്നങ്ങളിലും പോലിസ് ഏക പക്ഷീയ നിലപാടാണ് കൈക്കൊണ്ടത് .
ഇതാണ് അക്രമികള്‍ക്ക് വളം  വെച്ച് കൊടുത്തതും  .അക്രമികള്‍ക്ക് സംരക്ഷണം കൊടുക്കുന്ന പാര്‍ട്ടി നേതൃതവും ഏക പക്ഷീയ നടപടി സ്വീകരിക്കുന്ന പോലീസും നിലപാട് മാറിയാല്‍ വിലാതപുരത്തും സമാധാനത്തിന്റെ  വെന്നി ക്കൊടി പാറിക്കളിക്കും.അശാന്തിയുടെ ദിനരാത്രങ്ങള്‍ക്ക് സമാപ്തിയാവും .മറിച്ചാണെങ്കില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന രാവുകള്‍ക്ക്‌ സാക്ഷിയാവേണ്ടത്  നാം ഓരോരുത്തരും ആണ്  .